Friday, February 25, 2011

.പുഴയോരം കൃഷി സമ്പന്നം

പുഴയോരം കൃഷി സമ്പന്നം(20/2/2011)


പതിവു പോലെ ഈ വര്‍ഷവും പുഴയോര കൃഷി സജീവമാണ്‌. തെയ്യത്തുംകടവത്ത്, ആഞ്ചാലിലാണ് ഇത്തവണയും കൂടുതല്‍ ആളുകള്‍ കൃഷിക്കിറങ്ങിയിരിക്കുന്നത്. ഇക്കരയും അക്കരയും ഉള്ളവര്‍ തെയ്യത്തുംകടവില്‍ കക്കിരി,ചിരങ്ങ മുതല്‍ പയറും വെണ്ടയും ഒക്കെ നട്ടിരിക്കുന്നു. മാന്‍‌ട്ടികാക്കയും,മകള്‍ സൈബുന്നീസയും,ടി.എന്‍ അസീസും,അമ്പലക്കണ്ടി നജ്മുവും കൊടിയത്തുരില്‍ നിന്ന് നസ്‌റുല്ല ടി.കെ യും അബ്ദുറഹിമാന്‍ കാക്കയും ഒക്കെയുണ്ട്. രണ്ട് മാസം മുന്‍പ് വിത്തിട്ട് ഇപ്പോള്‍ വിളവെടുപ്പ് തുടങ്ങിയിട്ടുണ്ട്. ഊര്‍ജിതമായി നടക്കുന്ന പാലം പണി കാണാന്‍ വരുന്നവരൊക്കെ കൃഷിയിടങ്ങള്‍ കൂടി സന്ദര്‍ശിച്ച് അഭിനനന്ദനങ്ങളറിയിക്കാന്‍ മറക്കാറില്ലെന്ന് ഈ കര്‍ഷകര്‍ ആവേശ പൂര്‍‌വ്വം പറഞ്ഞു. സന്ദര്‍ശകരിലെ ചിരലെങ്കിലും അരിമ്പ് നുള്ളുനെന്ന പരിഭവവും വെബ് ടീമിനോടിവര്‍ പങ്കു വെച്ചു. ഏതായാലും കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി നാട്ടില്‍ പലരും കൃഷിയോട് വര്‍ദ്ധിച്ച താല്‍‌പര്യം കാണിക്കുന്നുണ്ട്. തൃക്കഴത്തും മാടായി ഭാഗത്തുമൊക്കെ പതിവ്‌ കൃഷിക്കാര്‍ രംഗത്തുണ്ട്.


Monday, February 14, 2011

പാലം: മാര്‍ച്ചോടു കൂടി പൂര്‍ത്തിയാകും






ഇരുവഴിഞ്ഞി പുഴക്ക് കുറുകെ ചേന്ദമംഗലൂരിനെയും കൊടിയത്തൂരിനെയും ബന്ധിപ്പിക്കുന്ന തെയ്യത്തുകടവ് പാലം പണികള്‍ മാര്‍‌ച്ചോടുകൂടി പൂര്‍ത്തിയാക്കുമെന്ന് കോണ്‍‌ട്രാക്റ്റ് എടുത്ത ഊരാലുങ്കള്‍ സൊസൈറ്റി വൃത്തങ്ങള്‍ അറിയിച്ചു.മെയ് മാസം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ വിഞ്ജാപനം ഏപ്രില്‍ ആദ്യത്തില്‍ ഉണ്ടാവുമെന്നാണ്‌ കരുതുന്നത്.അതിനു മുന്‍പായി പാലം ഗതാഗതത്തിന്‌ തുറന്ന് കൊടുക്കാന്‍ പറ്റുന്ന രീതിയില്‍ പണികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍‌ദേശം കൊടുത്തിട്ടുണ്ട്.എന്നാല്‍ പാലം അടക്കം മുന്നൂറ്‌ മീറ്റര്‍ കഴിഞ്ഞുള്ള അപ്രോച്ച് റോഡിന്റെ പ്രവര്‍ത്തി ഇതോടൊപ്പം ഉണ്ടാവാന്‍ സാധ്യത ഇല്ലെന്നാണ്‌ അറിയുന്നത്. മൂന്ന് സ്പാനുകളിലായി നിര്‍മ്മിക്കുന്ന പാലത്തിന്റെ രണ്ടു സ്പാനുകള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. അതിനിടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താനായി സ്ഥലം എം.എല്‍.എ ശ്രി. ജോര്‍ജ്ജ് എം.തോമസ് കഴിഞ്ഞ ദിവസം തെയ്യത്തും കടവ് സന്ദര്‍ശിച്ചു.